കൊച്ചി: എസ്ആര്‍എം റോഡിലെ മസ്ജിദ് ലൈനില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബംഗാള്‍ സ്വദേശി ആസാദുള്‍ ആണ് മരിച്ചത്
വാടക വീട്ടില്‍ മുറിയില്‍ ഒപ്പം ഉണ്ടായിരുന്ന ബംഗാള്‍ സ്വദേശി തന്നെയായ സാക്കിറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടില്‍ കഴിയുന്ന മറ്റു അതിഥി തൊഴിലാളികള്‍ അടക്കം ഓടിയെത്തിയപ്പോള്‍ സ്റ്റൂളുമായി സാക്കിര്‍ നില്ക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
നിലത്തുവീണ് കിടക്കുന്ന നിലയിലായിരുന്നു ആസാദുള്‍. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എത്ര ആവശ്യപ്പെട്ടിട്ടും വാതില്‍ തുറക്കാന്‍ സാക്കിര്‍ തയ്യാറായില്ല. ഒടുവില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ടുമണിക്കൂറിന് ശേഷമാണ് വാതില്‍ തുറക്കാന്‍ സാക്കിര്‍ തയ്യാറായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നു.
അതിനിടെ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് ആസാദുളും സാക്കിറും അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.