ഡൽഹി:മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകും മുൻ സഹസര്‍കാര്യവാഹും ആയിരുന്ന മദന്‍ ദാസ് ദേവിജിയുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു.
രാഷ്ട്രത്തിനുവേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിൻ്റെതെന്ന് വി.മുരളീധരൻ അനുസ്മരിച്ചു. യുവാക്കൾക്കിടയിൽ രാജ്യ സ്നേഹവും സേവന മനോഭാവം വളർത്തുന്നതിനായി മദൻ ദാസ് ജി സദാ പരിശ്രമിച്ചു. നാല് പതിറ്റാണ്ടിലേറെ ആയി തുടരുന്ന അദ്ദേഹവുമായുള്ള ബന്ധം പൊതുജീവിതത്തിൽ വഴി വെളിച്ചമാണെന്നുംഅനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.
1978 ൽ എബിവിപി താലൂക്ക് തല പ്രവർത്തകൻ ആയിരിക്കുന്ന കാലം മുതൽ അദ്ദേഹവുമായി ആത്മബന്ധം ഉണ്ടെന്നിരിക്കെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.