ബംഗളൂരു: മാതാപിതാക്കളെ കൊല്ലപ്പെടുത്തിയ ശേഷം 27കാരന് വീട്ട്ടിസ്ഥലം വിട്ടു.
ബംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ച രാത്രി എട്ടരയ്ക്കും ഒന്പതരയ്ക്കും ഇടയിലാണ് കൊലപാതകം നടന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണണര്‍ ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു.വയോധികരായ ദമ്പതികള്‍ സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും പതിവ് വഴക്കാണെന്ന് കരുതി അയല്‍വാസികളാരും ശ്രദ്ധിച്ചില്ല. ശരത്ത് മാതാപിതാക്കള്‍ക്കൊപ്പവും മൂത്തസഹോദരന് സജിത്ത് സമീപസ്ഥലത്തുമാണ് താമസം.
സജിത്ത് മാതാതാക്കളെ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയില്‍ കണ്ടെത്തി. വാതില്‍ തള്ളിത്തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മാതാപിതാക്കളെ കണ്ടത്.
മരിച്ച ശാന്ത വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നെന്നും ഭര്‍ത്താവ് ഭാസ്കര്‍ കാന്റീനിലെ ക്യാഷറായിരുന്നെന്നും പൊലീസ് പറഞ്ഞു. ഉള്ളാല്‍ സ്വദേശികളായ കുടുംബം 12 വര്‍ഷം മുമ്പാണ് ബംഗളൂരുവിലേക്ക് താമസം മാറിയത്. ശരത്തും മാതാപിതാക്കളും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.