ഭോപ്പാല്‍: വന്ദേഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയെന്ന് പരാതി. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് ഗ്വാളിയോറിലേക്കുള്ള യാത്രയിലാണ് യാത്രക്കാരന് ഭക്ഷണത്തില്‍ നിന്ന് പാറ്റയെ ലഭിച്ചത്.
ഐആര്‍സിടിസി കാറ്ററിങ് ജീവനക്കാരാണ് ഭക്ഷണം വിളമ്ബിയത്.സുബോധ് പഹലജൻ എന്നയാളാണ് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ എക്സില്‍ ഫോട്ടോ സഹിതം ഇക്കാര്യം പങ്കുവെച്ചത്. വന്ദേഭാരതില്‍ വിതരണം ചെയ്ത റൊട്ടിയിലാണ് പാറ്റയെ കണ്ടത്. ഐആര്‍സിടിസിയെ ടാഗ് ചെയ്ത് യാത്രക്കാരന് ചിത്രം പങ്കുവെച്ചു.ഐആര്‍സിടിസി ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പ്രതികരിക്കുകയും യാത്രക്കാരന്റെ പി.എന്‍.ആര് നമ്പർ ആവശ്യപ്പെടുകയും ചെയ്തു- “നിങ്ങള്‍ക്കുണ്ടായ അസുഖകരമായ അനുഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.