ഇടപ്പാടി: ലക്ഷംവീട് കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയതായി ജില്ലാ പഞ്ചായത്ത് മെമ്ബര്‍ രാജേഷ് വാളിപ്ലാക്കല്‍.
തോമസ് ചാഴികാടന് എം.പി അനുവദിച്ച 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ മുഖേന അനുവദിച്ച 11 ലക്ഷം രൂപയും ഉപയോഗിച്ചാണ് രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.25 വര്‍ഷം മുൻപ് ആരംഭിച്ച പദ്ധതിയില്‍ നിലവില്‍ 185 കുടുംബങ്ങളാണുള്ളത്.35000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കും 5 കിലോമീറ്റര്‍ വിതരണ ലൈനുകളുമാണ് പുതിയതായി നിര്‍മ്മിച്ചിട്ടുള്ളത്.
പനച്ചിക്കപ്പാറ, മുരിങ്ങ, പൈകട , വാളിപ്ലാക്കല്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് പുതുതായി കുടിവെള്ളം എത്തിക്കുന്നതോടുകൂടി 240 കുടുംബങ്ങളില്‍ ഹൗസ് കണക്ഷന് നല്കുവാന് കഴിയും.
കുന്നേമുറി പാലത്തിന് സമീപം മീനച്ചിലാറിന്റെ കരയിലുള്ള കിണറ്റില്‍ നിന്നും വെള്ളം പമ്ബ് ചെയ്ത് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മുരിങ്ങ ലക്ഷം വീട്ടിലുള്ള ടാങ്കില്‍ വെള്ളം എത്തിച്ചാണ് വിതരണംനടത്തുന്നത്.
പദ്ധതിപൂര്ത്തിയാകുന്നതോടുകൂടി ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി,അരീപ്പാറ (ഒന്‍പത്, പത്ത്) വാര്‍ഡുകള്‍ സമ്ബൂര്‍ണ്ണ കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കിയ വാര്‍ഡുകളായി മാറും.സാബു വടക്കേമുറി പ്രസിഡന്റും ത്രേസ്യാമ്മതാഴത്തു വരിക്കയില്സെക്രട്ടറിയുമായുള്ള സൊസൈറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.