കോഴിക്കോട്: ആള്‍മാറാട്ടം നടത്തി ഹോട്ടലില്‍ മുറിയെടുത്ത ശേഷം മുഴുവന്‍ വാടക നല്‍കാതെ മുങ്ങിയ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു. സിറ്റി ട്രാഫാക് ഗ്രേഡ് എസ്ഐ ജയരാജനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ അന്വേഷണം നടത്താനായി കോഴിക്കോട് റൂറല്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
ടൗൺ എസ്ഐ എന്നു പറഞ്ഞായിരുന്നു ഇയാൾ സ്ത്രീക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തിരുന്നത്. മേയ് 10നാണ് സംഭവം നടന്നത്. 2500 രൂപയുടെ എസി മുറിക്ക് ആയിരം രൂപ മാത്രമാണ് നല്‍കിയാണ് ഗ്രേഡ് എസ്ഐ സ്ഥലം വിട്ടത്. ഹോട്ടൽ ജീവനക്കാർ നടത്തിയ അന്വേഷണത്തില്‍ ഇയാൾ ടൗൺ എസ്ഐ അല്ലെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസിനെ സമപീച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുറിയെടുത്തത് ട്രാഫിക് ഗ്രേഡ് എസ്ഐ ജയരാജന് ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും രണ്ടു ദിവസത്തിന് ശേഷം തിരിതെ നിയമിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.