കണ്ണൂർ; എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് തീവയ്‌പ്പ് കേസിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്. സിസിടിവി ദൃശ്യങ്ങളിലുള്ള ആളിനെയാണ് കസ്‌റ്റഡയിൽ എടുത്തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കണ്ണൂർ റെയിൽവെസ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗിക്ക് വ്യാഴം പുലർച്ചെ ഒന്നരയോടെയാണ് അജ്ഞാതൻ തീയിട്ടത്. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനാസംഘം ഏറെ നേരം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബുധൻ രാത്രി 11 ഓടെ കണ്ണൂരിൽ എത്തിയ ട്രെയിൻ ഏട്ടാമത്തെ യാർഡിൽ നിർത്തിയിട്ടതായിരുന്നു. തീ ഉയരുന്നത് റെയിൽവെ ജീവനക്കാരാണ് ആദ്യം കണ്ടത്.
കോഴിക്കോട് എലത്തൂരിൽവെച്ച് ഇതെ ട്രെയിനിന് തീവെച്ച് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരൂഖ് സെയിഫി നേരത്തെ പിടിയിലായിരുന്നു. കേസിൽ എൻഐഎ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇതെ ട്രെയിനിന് കണ്ണൂരിൽവെച്ച് വീണ്ടും തീയിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.