മലപ്പുറം: വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന അപൂർവയിനം മാൻ കൊമ്പുകളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്ബൂര്‍ കൂറ്റംപാറ ചെറുതൊടി മുഹമ്മദാലി(34), മലയില്‍ ഉമ്മര്‍ (44) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. രണ്ട് മാൻകൊമ്പുകൾക്ക് 20 ലക്ഷം രൂപ വില പറഞ്ഞു ഉറപ്പിക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്.
മലപ്പുറം ജില്ലയിലെ മലയോരമേഖലകൾ കേന്ദ്രീകരിച്ച് ആനക്കൊമ്പ്, മാൻകൊമ്പ് എന്നിവ ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച് കച്ചവടം നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു. കെ. എബ്രഹാം, വണ്ടൂര്‍ എസ്.ഐ പി. ശൈലേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.പിടിയിലായവർ ഇവർ ഏറെക്കാലമായി മാൻകൊമ്പും ആനക്കൊമ്പും കച്ചവടം നടത്തുന്നതായാണ് വിവരം. ഇവരുമായി ബന്ധമുള്ള ഏജന്റുമാര്‍, ഇടപാടുകാര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ച് അന്വേഷണം വിപുലീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിലാണ് 20 ലക്ഷം രൂപ വില പറഞ്ഞുറപ്പിച്ച മാൻകൊമ്പുമായാണ് തങ്ങൾ എത്തിയതെന്ന് ഇവർ സമ്മതിച്ചത്. അതേസമയം ഇടപാടുകാരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
വണ്ടൂര്‍ പൊലീസും പെരിന്തല്‍മണ്ണ, നിലമ്ബൂര്‍ ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് മുഹമ്മദാലിയും ഉമ്മറും പിടിയിലായത്. വണ്ടൂര്‍ എസ്.ഐ. ശൈലേഷ്‌കുമാര്‍, സി.പി.ഒമാരായ ജയേഷ്, അജേഷ് എന്നിവരും പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളും പൊലീസ് സംഘത്തിലുണ്ടായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.