ഹൈദരാബാദ്: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയായ വെങ്കിടസൂര്യ സായ് കൃഷ്ണയെയാണ് കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ആർജിഐ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കാമുകിയെ കാണാനില്ലെന്ന് കാണിച്ചു പോലീസിൽ നൽകിയ കേസിൻമേൽ അന്വേഷണം നടത്തിയ പൊലീസ്, വിവാഹിതനായ പ്രതി കാമുകിയെ ഒഴിവാക്കാനായി കൊലപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു.
വിവാഹിതനായ സായ് കൃഷ്ണ കാമുകിയായ അപ്സരയെ കൊന്ന് മാൻഹോളിൽ തള്ളിയതായാണ് പൊലീസ് കണ്ടെത്തൽ. പൂജാരിയും ബിൽഡറുമായ സായ് കൃഷ്ണ അപ്സരയുമായി വിവാഹേതരബന്ധം പുലർത്തിയിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് അപ്സര ആവശ്യപ്പെട്ടതോടെയാണ് കാമുകിയെ ഒഴിവാക്കാനായി കൊലപ്പെടുത്താൻ തീരുമായനിച്ചതു.
തുടർന്ന്, മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് അപ്സരയെ ഷംഷാബാദിൽ എത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ, മൃതദേഹം സരൂർനഗറിലെ മാൻഹോളിൽ ഉപേക്ഷിക്കുകയും ചെയ്തു. കൃത്യത്തിന് ശേഷം ആർ ജി ഐ പൊലീസ് സ്റ്റേഷനിലെത്തി അപ്സരയെ കാണാനില്ലെന്ന് സായ് കൃഷ്ണ പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.