കൊല്ലം :അരി വില വര്‍ധന തടയാനാകാതെ സര്‍ക്കാര്‍ നിഷ്ക്രിയമായി നിന്നപ്പോഴാണ് ബ്രോക്കര്‍മാരുടെ പിന്തുണയോടെ.
ജാര്‍ഖണ്ഡ്, പഞ്ചാബ്, എന്നിവിടങ്ങളില്‍ നിന്നു കുറഞ്ഞ വിലയ്ക്ക് അരി വാങ്ങാൻ തുടങ്ങിയതോടെ ആന്ധ്രയും വില കുറയ്ക്കാൻ നിര്‍ബന്ധിതമായതാണ് കുത്തനെ ഇടിയാൻ കാരണം.രണ്ടര പതിറ്റാണ്ടില്‍ ഏറെയായി ആന്ധ്രയില്‍ നിന്നുള്ള ജയ അരിയാണ് കേരള വിപണി കീഴടക്കിയിരുന്നത്.
കൃഷി നാശം, പവര്‍കട്ട് തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് വില കുത്തനെ ഉയര്‍ത്തുകയായിരുന്നു. ക്വിന്റലിനു 3700 രൂപയില്‍ നിന്നു 5700 രൂപ ആയാണ് വര്‍ധിച്ചത്.
ഇതോടെ കേരളത്തില്‍ ചില്ലറ വില്പന വില കിലോയ്ക്ക് 60- 62 രൂപയായി ഉയര്‍ന്നു. വില ക്രമാതീതമായി ഉയര്‍ന്നെങ്കിലും പൊതുവിപണിയില്‍ ഇടപെടാൻ സര്‍ക്കാരിനു കഴിഞ്ഞില്ല.
ഈ സാഹചര്യത്തില്‍ അരി ബ്രോക്കര്‍മാരുടെ സഹായത്തോടെ ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് വ്യാപാരികള്‍ അരി വാങ്ങാൻ തുടങ്ങി.
1995നു ശേഷം ഇവര്‍ ആദ്യമായാണ് വൻതോതില്‍ പഞ്ചാബില്‍ നിന്നു അരി വാങ്ങിയത്. ജാര്‍ഖണ്ഡില്‍ നിന്ന് കിലോയ്ക്ക് 36-37 രൂപയ്ക്കും പഞ്ചാബില്‍ നിന്നു 38- 39 രൂപയ്ക്കും അരി എത്തിച്ചു.
വിപണി നഷ്ടമാകുമെന്ന നില വന്നതോടെ ആന്ധ്രയുടെ വില കുത്തനെ കുറയ്ക്കാൻ നിര്‍ബന്ധിതമായി. ഇപ്പോള്‍ ആന്ധ്ര അരി കിന്റല്‍ വില 3950- 3970 രൂപ (കിലോയ്ക്ക് 39.30- 39.70) ആണ് മൊത്തവില. ചില്ലറ വില വില 41 രൂപയായി കുറഞ്ഞു. റോസ് (ഉണ്ട)- 43.50, റോസ് (വടി) 51 രൂപയായും കുറഞ്ഞു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.