ബാലരാമപുരം: ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യക്കുറിപ്പ് പോസ്റ്റ് ചെയ്തശേഷം എക്സൈസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.
നെയ്യാറ്റിൻകര റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ നെയ്യാറ്റിൻകര തൊഴുക്കല്‍ അനീഷ് ഭവനില്‍ എ.എസ് ശ്രീകുമാര്‍- പ്രഭ ദമ്ബതികളുടെ മകൻ അനീഷാണ് (36) മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 12ന് ബാലരാമപുരം പാറക്കുഴി റെയില്‍വേ ലൈനിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജീവിതം മടുത്തുവെന്നും ആത്മഹത്യചെയ്യുന്നുവെന്നും ഇതില്‍ ആര്‍ക്കും പങ്കില്ലെന്നുമായിരുന്നു വാട്സ് ആപ്പ് സന്ദേശം.
ഡ്യൂട്ടിയിലായിരുന്ന അനീഷ് വീട്ടില്‍ പോയിവരാമെന്നു പറഞ്ഞ് ചൊവ്വാഴ്ച രാത്രി 9.45ന് ഓഫീസില്‍ നിന്നിറങ്ങിയത്. പിന്നാലെയാണ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം എത്തിയത്.
ഉടൻ ജീവനക്കാര്‍ മേലുദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിച്ച് അന്വേഷണം തുടങ്ങിയെങ്കിലും മൃതദേഹമാണ് കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.