തിരുവനന്തപുരം : കേരളത്തിൽ വീണ്ടും എൻ ഐഎ റെയിഡ് പരിശോധനയിൽ പതിനേഴ് ലക്ഷം രൂപയിലധികം പിടിച്ച് എടുത്തതായി എൻഐഎ.
കാസർകോട്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കേരളത്തിൽ റെയിഡ് നടന്നത്. കേരളത്തിന് പുറമേ കർണാടക, ബീഹാർ എന്നീ സംസ്ഥാനങ്ങളിലും എൻഐഎ റെയിഡ് നടത്തി. ബീഹാറിലെ പിഎഫ്‍ഐ പ്രവർത്തനവുമായി ബന്ധപ്പെട്ട് എൻഐഎ എടുത്ത കേസിലാണ് റെയിഡ്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പദ്ധതികൾ അടങ്ങുന്ന ഡിജിറ്റൽ രേഖകളും റെയിഡില്‍ പിടികൂടിയെന്ന് എന്‍ഐഎ അറിയിച്ചു.
ബീഹാറിലെ പുൽവാരി ഷെരീഫിലെ പിഎഫ്ഐ കേസിൽ കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയിഡ്. കേരളം, കർണാടക, ബീഹാർ എന്നീ സംസ്ഥാനങ്ങളിലായി ആകെ 25 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
പാട്നയിലെ പുൽവാരി ഷെരീഫിൽ കഴിഞ്ഞ വർഷം ജൂലായിൽ യോഗം ചേർന്ന പിഎഫ്ഐ പ്രവർത്തകർ രാജ്യത്ത് ഉടനീളം ആക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്നാണ് കേസ്. പിഎഫ്ഐ നിരോധനത്തിന് വഴിവെച്ച പ്രധാനക്കേസുകളിൽ ഒന്നാണിത്. നേരത്തെ കേസിൽ പതിനഞ്ചിലധികം പേരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.