കോട്ടയം :വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ.
തൃശൂർ ആലത്തൂർ സ്വദേശിനി രേഷ്മ രാജപ്പൻ (26) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനത്തിന് പുറമെ ജോലി വാഗ്ദാനം നൽകിയും രേഷ്മ തട്ടിപ്പ് നടത്തിയിരുന്നു. മൂന്ന് യുവാക്കളുടെ പരാതിയിലാണ് പോലീസ് രേഷ്മയെ അറസ്റ്റ് ചെയ്തത്.
കോട്ടയം സ്വദേശിയുമായി രേഷ്മ അടുപ്പത്തിലായിരുന്നു. ഈ അടുപ്പം മുതലെടുത്ത് വിവാഹ വാഗ്ദാനം നൽകി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
നിരവധി പേരിൽ നിന്നായി പതിനെട്ട് ലക്ഷത്തോളം രൂപയാണ് രേഷ്മ തട്ടിയെടുത്തത്. ദേവസ്വം വിജിലൻസ് എന്ന ബോർഡ് പതിച്ച കാറിലാണ് ജോലി ആവിശ്യപെടുന്നവരെ കാണാനായിരേഷ്മ പോയിരുന്നത്. വിശ്വസനീയമായ രീതിയിലാണ് രേഷ്മ പെരുമാറിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.