തൊടുപുഴ : വീണ്ടും ലൈംഗികാതിക്രമം. എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.
മലപ്പുറം സ്വദേശി മുസമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിൽ നിന്ന് പുറത്തു ചാടാൻ ശ്രമിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പ്രതി മുസമ്മിലിനെ കണ്ടക്ടറും സഹയാത്രികരും ചേർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ റിമാന്‍റ് ചെയ്തു.
മുന്നു മണിയോടെ മൂവാറ്റുപുഴക്കും വാഴക്കുളത്തിനുമിടയിലാണ് സംഭവം നടന്നത്. മുവാറ്റുപുഴയില്‍ നിന്നു ബസില്‍ കയറിയ പ്രതി യുവതിക്കരികെ ഇരിക്കുകയും ഉറങ്ങിപോയ സമയത്ത് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നുമാണ് പരാതി.
യുവതി സീറ്റ് മാറിയിരുന്നെങ്കിലും പ്രതി വീണ്ടും പുറകെ വന്ന് കയറിപ്പിടിച്ചുവെന്നും പരാതിയില്‍ പറയുന്നു. യുവതി ബഹളം വെച്ചതോടെ കണ്ടക്ടറും സഹയാത്രികരും ഇടപെടുകയായിരുന്നു. കണ്ടക്ടറോടും യാത്രക്കാരോടും തർക്കിച്ച പ്രതി വാഹനത്തിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമം നടത്തി.
എന്നാൽ വാതിലുകളും ജനലുകളും അടച്ച് ബസ്സിലുള്ളവർ അത് തടഞ്ഞു.തുടര്‍ന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിയെ എത്തിക്കുകയായിരുന്നു.പ്രതിയെ കോടതിയില്‍ റിമാന്‍റു ചെയ്തു. ബസുകളിൽ വെച്ചുള്ള ലൈംഗികാതിക്രമം ആവര്‍ത്തിക്കപ്പെടുകയാണ്.
തലസ്ഥാനത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെ നാട്ടുകാരാണ് കഴിഞ്ഞ ദിവസം പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. തിരുവനന്തപുരത്ത് നിന്നും പൂവാറിലേക്ക് പോയ ബസിലായിരുന്നു സംഭവമുണ്ടായത്.
സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് പരാതിക്കാരി. പിൻ സീറ്റിൽ ഇരുന്ന യുവാവ് കാലുകൊണ്ട് മോശമായി സ്പർശിച്ചുവെന്നായിരുന്നു പരാതി. യുവതി ബഹളം വെച്ചതിനെത്തുടർന്ന് സഹയാത്രികർ പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.