ഡോ. എ. സി. സുഹാസിനി ടീച്ചർക്ക് മദിരാശി കേരള സമാജവും, കേരള സമാജം എഡ്യൂക്കേഷൻ സോസൈറ്റിയും ചേർന്ന് യാത്രയയപ്പ് നൽകി

ചെന്നൈ : 29 വർഷത്തെ സേവനത്തിനു ശേഷം മദിരാശി കേരള സമാജത്തിന്റെ കേരളാ വിദ്യാലയത്തിൽ നിന്നും വിരമിച്ച മലയാളം അധ്യാപിക ഡോ. എ. സി. സുഹാസിനി ടീച്ചർക്ക് മദിരാശി കേരള സമാജവും, കേരള സമാജം എഡ്യൂക്കേഷൻ സോസൈറ്റിയും ചേർന്ന് യാത്രയയപ്പ് നൽകി.

സമാജം ജനറൽ സെക്രട്ടറി ടി അനന്തന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പ്രൌഡഗംഭീര യോഗത്തിൽ സമാജം പ്രസിഡന്റ്‌ എം ശിവദാസൻ പിള്ള അധ്യക്ഷത വഹിച്ചു

സമാജം ചെയർമാൻ ഗോകുലം ഗോപാലൻ ടീച്ചർക്ക്‌ പൊന്നാട അണിയിച്ച് ആശംസകൾ നേർന്നു.

സമാജം വൈസ് പ്രസിഡന്റ്‌മാരായ ഉണ്ണികൃഷ്ണൻ കുമ്പളെങ്ങാട്, പി കെ ബാലകൃഷ്ണൻ, സമാജം ബിൽഡിംഗ്‌ ട്രസ്റ്റ്‌ ചെയർമാൻ Ad. പി രാജേന്ദ്രൻ, എഡ്യൂക്കേഷൻ സോസൈറ്റി ഖജാൻജി ഉദയ കുമാർ കുളക്കുന്നത്ത്,

FAIMA തമിഴ്നാട് ഘടകം പ്രസിഡന്റ്‌ പ്രീമിയർ ജനാർദ്ദനൻ, CTMA ജനറൽ സെക്രട്ടറി എം പി അൻവർ, AIMA ദേശീയ കോർഡിനേറ്റർ മനോജ്‌, കേരള വിദ്യാലയം പ്രധാന അധ്യാപകൻ എം സതീഷ്, ബിന്ദു അപ്പളം ഉടമ എം എ ഭരതൻ, സമാജം വനിതാ വിഭാഗം അധ്യക്ഷ ബേബി ഷക്കീല,

സമാജം കലാ വിഭാഗം സെക്രട്ടറി സനൽ കുമാർ, വനിതാ വിഭാഗം പ്രവർത്തകർ, നഗരത്തിലെ വിവിധ സഹോദര സംഘടനാ നേതാക്കൾ തുടങ്ങിയവരും ടീച്ചറുടെ സേവനങ്ങളെ പ്രകീർത്തിക്കുകയും ഷാൾ അണിയിക്കുകയു, ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.

സുഹാസിനി ടീച്ചർ സമുചിതമായ വാക്കുകളിൽ സദസ്സിനോട് സംസാരിക്കുകയും അനുമോദനങ്ങൾക്കും ആശംസകൾക്കും നന്ദി പറയുകയും ചെയ്തു.സമാജം ഖജാൻജിയുടെ നന്ദിപ്രകടനത്തോടെ യോഗത്തിന് പരിസമാപ്തിയായി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !