ആന്ധ്രാ :വിശാഖപട്ടണത്തെ പ്രമുഖ ആശ്രമ മേധാവിയും മഠാധിപതിയുമായി സ്വാമി പോക്സോ കേസില്‍ അറസ്റ്റില്‍.
വിശാഖപട്ടണം വെങ്കോജിപ്പാലത്തുള്ള സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂര്‍ണാനന്ദ(64)യാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ആശ്രമത്തില്‍ വെച്ച് രണ്ടുവര്‍ഷത്തോളം ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. 15 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്ആശ്രമത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്റെ ഡയറക്ടര്‍ കൂടിയാണ് പൂര്‍ണാനന്ദ. നേരത്തെ, 2011ല്‍ 13കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.
പൂര്‍ണാനന്ദക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടി ആശ്രമത്തിലെ ജീവനക്കാന്റെ സഹായത്തോടെയാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ജൂണ്‍ 13ന് പെണ്‍കുട്ടി തിരുമല എക്സ്പ്രസില്‍ കയറി, സഹയാത്രികന്റെ സഹായത്തോടെ വിജയവാഡയിലെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു തുടർന്ന് പൂർണ്ണനന്തയെ പോലീസ് കസ്റ്റഡിയിൽ എടുത്തു

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.