തിരുവനന്തപുരം:എബിവിപി സംസ്ഥാന സെക്രട്ടറി അടക്കം നിരവധി പേർക്ക് പരിക്കേറ്റു. അതിക്രൂരമായ ആക്രമണമാണ് കേരള പോലീസ് പ്രവർത്തകർക്ക് നേരെ നടത്തിയത്.
പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും ജലപീരങ്കിയും പോലീസ് പ്രയോഗിച്ചു. പിരിഞ്ഞ് പോകാൻ കൂട്ടാക്കാത്ത പ്രവർത്തകർക്ക് നേരെ അഞ്ച് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്.കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലായിരുന്നു സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ വൻ ഉന്തും തള്ളുമാണ് നടന്നത്.
പിന്നാലെ യുവതികളടക്കമുള്ള പ്രവർത്തകരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. പുരുഷ പോലീസ് സ്ത്രീകളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പ്രവർത്തകർ ആരോപിച്ചു. എംജി റോഡ് സ്തംഭിച്ചതോടെ മണിക്കൂറുകളായി വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.
കേരളത്തിലെ സർവ്വകാലശാല എസ്എഫ്‌ഐയുടെ അഴിഞ്ഞാട്ടമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അതിനുകുടപിടിക്കുന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

%20(3).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.