കൊച്ചി: നഴ്സിംഗ് വിദ്യാര്‍ത്ഥിയെ ചെമ്മീന്‍ കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളത്താണ് സംഭവം. വടക്കേ നികത്തില്‍ പിപി സുകുമാരന്റെ മകന് അമലേന്ദു ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.
വ്യാഴാഴ്ചയാണ് സംഭവം. പറവൂര്‍ കെടാമംഗലം പോട്ടാച്ചിറ ചെമ്മീന്‍കെട്ടിലെ പറമ്പിനോടനുബന്ധിച്ചുള്ള തൂമ്പിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെയാണ് അമലേന്ദു വീട്ടില്‍ നിന്ന് പോയത്.
നാലുമണിയോടെയാണ് തലക്കോട്ട് ക്ഷേത്രത്തിനു സമീപത്തെ പൊക്കാളിപാടത്തിലെ തൂമ്പില്‍ മൃതദേഹം കണ്ടെത്തിയത്. എറണാകുളം ഗവണ്മെന്റ് നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ ജനറല്‍ നഴ്സിങ് വിദ്യാര്‍ത്ഥിയാണ്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയല്‍ ലൈബ്രറി പ്രസിഡന്റും ഹെല്പ് ഫോര്‍ ഹെല്പ് ലസ് സംഘടനയുടെ ഭാരവാഹിയുമാണ് അമലേന്ദുവിന്റെ പിതാവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.