യുകെ: ഹീത്രൂ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഓഫീസര്‍മാര്‍ പുതിയ സമരപരമ്പയ്ക്ക് തുടക്കമിട്ടതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലാവും. ഹ്രസ്വദൂര യാത്രകള്‍ക്കായി എത്തുന്ന യാത്രികര്‍ രണ്ട് മണിക്കൂര്‍ മുന്‍പും, ദീര്‍ഘദൂര യാത്രകള്‍ ആവശ്യമുള്ളവര്‍ മൂന്ന് മണിക്കൂര്‍ മുന്‍പും എയര്‍പോര്‍ട്ടിലേക്ക് വരേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
യുണൈറ്റ് യൂണിയനില്‍ പെട്ട ജീവനക്കാര്‍ മേയ് 4-6 വരെയാണ് ആദ്യ ഘട്ട സമരം നടത്തുന്നത്.ഇതിന് ശേഷം മേയ് 9-10 തീയതികളിലും, മേയ് 25-27 ദിവസങ്ങളിലും സമരങ്ങള്‍ തുടരാനാണ് പദ്ധതി. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുന്‍പ് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഹീത്രൂ മേധാവികള്‍ യാത്രക്കാരെ ഓര്‍മ്മിപ്പിക്കുന്നു.
സമരദിവസങ്ങളില്‍ രണ്ട് കാരി-ഓണ്‍ ഐറ്റം മാത്രം കൊണ്ടുവരാനാണ് യാത്രക്കാര്‍ക്ക് അനുവാദമുള്ളത്. ഹാന്‍ഡ്ബാഗും, ലാപ്ടോപ്പ് ബാഗും ഉള്‍പ്പെടെ ഹാന്‍ഡ് ലഗ്ഗേജായി കണക്കാക്കുമെന്ന് ഹീത്രൂ ഉപഭോക്താക്കളെ ഓര്‍മ്മിപ്പിക്കുന്നു. ചെക്ക്ഡ് ലഗ്ഗേജ് അലവന്‍സിന് ഇത്തരം പ്രശ്നങ്ങള്‍ ബാധകമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.