പാമ്പാടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ ഒളിവിൽ പോയ വെളളൂർ സ്വദേശി പിടിയിൽ വൈകിട്ട് 7:45 ന് കോട്ടയം മെഡിക്കൽ കോളേജ് പരിസരത്തു നിന്നും ആണ് പ്രതിയെ പിടികൂടിയത്

കോട്ടയം; പാമ്പാടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ ഒളിവിൽ പോയ വെളളൂർ സ്വദേശി പിടിയിൽ വൈകിട്ട് 7:45 ന്   കോട്ടയം മെഡിക്കൽ കോളേജ് പരിസരത്തു നിന്നും ആണ് പ്രതിയെ പിടികൂടിയത്.

പ്രതി പോലീസിനെതിരെ പരാതി നൽകിയ ശേഷം  ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ ശ്രമിച്ചെങ്കിലും ഡോക്ടറുടെ പരിശോധനയിൽ മറ്റ് രോഗങ്ങളോ ഗുരുതര ആരോഗ്യ പ്രശ്നങ്ങളോ കണ്ടെത്താൻ സാധിച്ചില്ല ,പ്രതി അഡ്മിറ്റ് ആക്കണം എന്ന് നിർബന്ധം പിടിച്ചിട്ടും നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത പ്രതിയെ അഡ്മിറ്റ് ആക്കിയില്ല തുടർന്ന് പാമ്പാടി SHO സുവർണ്ണ കുമാറിൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം എത്തി പ്രതിയെ പിടികൂടി വെള്ളൂർ പായിപ്രയിൽ സാം സഖറിയ ആണ് പ്രതി. 

മെയ് 15 ആം തീയതി സാമിൻ്റെ ഭാര്യയുടെ ഫോണിൽ ഉള്ള പരാതിയെ തുടർന്ന് രാത്രി  അദ്ധേഹത്തിൻ്റെ വീട്ടിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥനായ.  ജിബിൻ ലോബോയുടെ മൂക്കിന് ഇടിച്ച് പരുക്കേൽപ്പിച്ച് ഓടി രക്ഷപെട്ടത് ജിബിൻ ലോബോയിക്ക് മൂക്കിന് ഗുരുതര പരുക്കേറ്റിരുന്നു മർദ്ദനത്തിൽ  മൂക്കിൻ്റെ പാലം തകർന്ന ജിബിൻ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയനായി ഇപ്പോൾ വിശ്രമത്തിലാണ്  ,അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും 

അതേ സമയം സാംസഖറിയായുടെ ഭാര്യ വിനി സാം  ഇന്ന് പാമ്പാടി പോലീസിനെതിരെ SP ക്ക് പരാതി നൽകി പരാതിയുടെ കോപ്പി പാമ്പാടിക്കാരൻ ന്യൂസിന് ലഭിച്ചു 

പരാതിയിൽ പോലീസ് വീട്ടിൽ എത്തിയപ്പോൾ വീടിൻ്റെ സ്റ്റെയർകേസിൽ തട്ടി വീണതാണ് ജിബിൻ ലോബോയിക്ക് പരുക്കേറ്റതാണെന്നും ,പോലീസ് നിരന്തരം ഭീഷണി മുഴക്കി എന്നും  രേഖപ്പെടുത്തിയിട്ടുണ്ട് ,പരാതിയുമായി കോട്ടയം പ്രസ്സ് ക്ലബ്ബിലും സാമിൻ്റെ ഭാര്യ എത്തിയിരുന്നു ,


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !