സൗരോർജ്ജപ്രഭയിൽ ഇനി ഐക്കോണ്‍സ് തിരുവനന്തപുരം

ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദ്യമായി ഊര്‍ജ സ്വയംപര്യാപ്തത നേടുന്ന സ്ഥാപനമായി ന്യൂറോ സയന്‍സ് ചികിത്സാ കേന്ദ്രമായ ഐക്കോണ്‍സ് മാറി.

തിരുവനന്തപുരം ഐക്കോണ്‍സില്‍ 18.47 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച സോളാര്‍ പാനലിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിര്‍വഹിച്ചു.

പാലക്കാട് ജില്ലയിലെ ഷൊർണൂരിലും തിരുവനന്തപുരത്തെ പുലയനാർകോട്ടയിലും സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് (ഐക്കോൺസ്) കേരള സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ സ്ഥാപിതമായ ഒരു സ്വയംഭരണ ന്യൂറോസയൻസ് ചികിത്സാകേന്ദ്രമാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് 1998 ൽ സ്ഥാപിതമായി. 2015 ജനുവരിയിൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. എൻഎബിഎച്ച് അക്രഡിറ്റേഷൻ നേടുന്ന വൈജ്ഞാനിക, സംസാര, ഭാഷാ വൈകല്യങ്ങൾ ചികിത്സിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമാണ് ഐക്കോൺസ്.

ലക്ഷ്യം: ഓട്ടിസം, സെറിബ്രൽ പാൾസി, ഡിമെൻഷ്യ, പഠന വൈകല്യങ്ങൾ, സെറിബ്രൽ, ന്യൂറോളജിക്കൽ മസ്തിഷ്കാഘാതം, ഡിമെൻഷ്യ തുടങ്ങിയ ജന്മനായുള്ളതും അല്ലാത്തതുമായ ബൗദ്ധികവും ഭാഷാപരവുമായ രോഗങ്ങളെ ശാസ്ത്രീയമായി നിർണ്ണയിക്കാനും ചികിത്സിക്കാനും പുനരധിവസിപ്പിക്കാനും ഐക്കോൺസ് ലക്ഷ്യമിടുന്നു.   

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !