മുംബൈ: വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ സഹോദരങ്ങൾ മുങ്ങി മരിച്ചു.
ഡോംബിവിലി: മലയാളി സഹോദരങ്ങളെ ഡോംബിവിലിയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോംബിവ്‌ലി ഈസ്റ്റ് ആനന്ദം റീജൻസി കോംപ്ലക്‌സിൽ താമസിക്കുന്ന ഹരിപ്പാട് സ്വദേശികളായ രവീന്ദ്രന്റെയും ദീപാ രവീന്ദ്രന്റെയും മക്കളായ ഡോ. രഞ്ജിത്ത് (23), കീർത്തി (17) എന്നിവരാണ് മരിച്ചത്.
കുളിക്കുന്നതിനിടയിൽ അവരുടെ വളർത്തു നായ കുളത്തിന്റെ ആഴമേറിയ ഭാഗത്തേക്ക് നീന്തി. ഇത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ മുങ്ങിമരിക്കുന്നത് കണ്ട കീർത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
മൺപാട പോലീസും ഫയർ റെസ്‌ക്യൂ സംഘവും എത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചു. ഇരുവരും മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാസേന ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ഇന്നു നാട്ടിലെത്തിക്കും.
അമ്മയും അച്ഛനും കുടുംബ ആവശ്യങ്ങൾക്കായി നാട്ടിൽ പോയതായിരുന്നു. നവി മുംബൈയിലെ സീവുഡ് ഹോസ്പിറ്റലിൽ ഹൗസ് സർജനാണ് രഞ്ജിത്ത്. രണ്ട് ദിവസം മുമ്പാണ് കീർത്തി പ്ലസ് ടു പരീക്ഷ പാസായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.