നേമം :തിരുവനന്തപുരം കാരക്കാമണ്ഡപത്താണ് സംഭവം. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് കവർച്ച നടന്നത്.
രമ്യ ഉണ്ണികൃഷ്ണൻ എന്ന വീട്ടമ്മയുടെ കഴുത്തില്‍ കത്തിവെച്ചാണ് രണ്ടുപേര്‍ സ്വര്‍ണമാലയും പണവും കവര്‍ന്നത്. രണ്ടുപവന്റെ മാലയാണ് കവര്‍ന്നത്.
ഉച്ചയോടെയാണ് അപരിചിതരായ രണ്ടുപേര്‍ കുടിക്കാൻ വെള്ളം ചോദിച്ചുകൊണ്ട് വീട്ടിലേക്ക് വന്നതെന്ന് രമ്യ പറഞ്ഞു. തമിഴ് സംസാരിക്കുന്നവരാണ് ഇവരെന്ന് രമ്യ പറഞ്ഞു. ഈ സമയം വീട്ടില്‍ താൻ ഒറ്റയ്ക്കായിരുന്നുവെന്നും ഇവര്‍ പറയുന്നു.
വെള്ളം എടുക്കാനായി തിരിഞ്ഞപ്പോള്‍ ഒരാള്‍ കത്തിയെടുത്ത് കഴുത്തില്‍വെക്കുകയും സ്വര്‍ണമാല ഊരി നല്‍കാനും ആവശ്യപ്പെട്ടു. മാല ഊരി നല്‍കിയതോടെ വീട്ടിലുള്ള പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് മേശയിലുണ്ടായിരുന്ന പണമെടുത്ത് നല്‍കിയത്. ഇതിനുശേഷം അക്രമികള്‍ അവിടെനിന്ന് ഓടിരക്ഷപെടുകയായിരുന്നു.
രമ്യ നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശികളാണ് അക്രമികളെന്ന് വ്യക്തമായിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വിരലടയാള വിദഗ്ദര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.