കോട്ടയം: എരുമേലിയിലെ കാട്ടുപോത്തിനെ മയക്കു വെടി വയ്ക്കാൻ ഉത്തരവിട്ട് ചീഫ് വൈൽഡ് വാർഡൻ. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഇറക്കിയ ഉത്തരവ് വിവാദത്തിലായതിനെ തുടർന്നാണ് വനം വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ചീഫ് വൈൽഡ് ലൈഫ് വാർഡന് മാത്രം ഉത്തരവിടാൻ അധികാരമുള്ളിടത്ത് കളക്ടർ ഉത്തരവിട്ടത് ആണ് വിവാദത്തിലേക്ക് നയിച്ചത്.
ജനവാസ മേഖലയിൽ എത്തുന്ന കാട്ടുപോത്തിനെ കണ്ടെത്താനുള്ള ഉത്തരവാദിത്വം വനം വകുപ്പിനും വെടിവെക്കാനുള്ള ചുമതല പൊലീസിനുമായിരുന്നു.എന്നാൽ, നിയമപ്രകാരം കളക്ടറുടെ ഉത്തരവ് നിലനിൽക്കില്ല.
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ഷെഡ്യൂൾ ഒന്നിൽപ്പെട്ട മൃഗമാണ് കാട്ടുപോത്ത്. നിയമപ്രകാരം ചീഫ് വൈൽഡ് വാർഡന് മാത്രമാണ് വെടിവെക്കാൻ ഉത്തരവിടാൻ അധികാരം ഉള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.