കാസർഗോഡ്: സോഷ്യൽ മീഡിയാ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ. കാസർഗോഡ് ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗർ മൊട്ടയിൽ വീട്ടിൽ സൽമാൻ പാരിസ് (20) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
പെൺകുട്ടിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിലേക്ക് പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബറിലാണ് സംഭവം നടന്നത്. പ്രതി വിദേശത്തായിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടന്ന അന്വേഷണത്തിലാണ് പിടിയിലാകുന്നത്.
ഇയാളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പോലീസ് വിശദമായി പരിശോധിച്ചു വരുന്നു. എ.എസ്.പി ജുവനപ്പടി മഹേഷ്, ഇൻസ്പെക്ടർ ആർ..രഞ്ജിത്ത്, എ.എസ്.ഐ കെ.എ.നൗഷാദ്, എസ്.സി.പി.ഒ പി.എഅബ്ദുൽ മനാഫ്, സി.പി.ഒ മാരായ ജിഞ്ചു.കെ.മത്തായി, ജോജോ ജോർജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.