കോട്ടയം :കാഞ്ഞിരപ്പള്ളിയിൽ 49 കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് കടക്കാട്ടുതൊടുവിൽ വീട്ടിൽ അബൂബക്കർ (71), പാറത്തോട് മുക്കാലി ഭാഗത്ത് വലിയവീട്ടിൽ വീട്ടിൽ പുലി ജലീൽ എന്ന് വിളിക്കുന്ന അബ്ദുൾ ജലീൽ (51) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് ഞായറാഴ്ച വൈകിട്ട് 3:00 മണിയോടുകൂടി പാറത്തോട് കെ.എസ്.ഇ.ബി ഓഫീസിന് മുൻവശം വച്ച് പെരുവന്താനം സ്വദേശിയായ 49 കാരനെ കമ്പിവടികൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 49 കാരനും ഇവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും,തുടർന്ന് ഇരുവരും ചേർന്ന് 49 കാരനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, അബൂബക്കർ കമ്പി വടി കൊണ്ട് ഇയാളുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. അബ്ദുൾ ജലീലിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ രാജേഷ് കുമാർ, ബിജി ജോർജ്, സി പി.ഓ മാരായ പ്രദീപ്, നൗഷാദ്, അരുൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.