കണ്ടല്ലൂർ : കൊല്ലം കടവൂർ പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ കണ്ടല്ലൂർ നിവാസികളായ ഹോമിയോ ഡോക്ടറും കാർ ഡ്രൈവറും മരിച്ചു.
കണ്ടല്ലൂർ പുതിയവിള പട്ടോളിൽ ഡോ. മിനി ഉണ്ണികൃഷ്ണനും കണ്ടല്ലൂർ വടക്ക് ലക്ഷ്മിനിലയം ചാങ്ങയിൽ സുനിലുമാണ് മരിച്ചത്. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹൊമിയോപ്പത്സ് കേരളയുടെ ആഡിയോ - മീഡിയാ അവാർഡ്, നെയ്യാറ്റിന്‍കരയിൽ നടന്ന ചടങ്ങിൽ ഡോ. മിനി ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങിയ ശേഷം മടങ്ങവേയാണ് ദുരന്തം.
ഇവർ സഞ്ചരിച്ചിരുന്ന കാർ കൊല്ലം കടവൂർ പാലത്തിന് സമീപം അപകടത്തിൽപെടുകയായിരുന്നു. നിയന്ത്രണം വിട്ടു വന്ന മറ്റൊരു കാർ ഒന്നുരണ്ട് വാഹനങ്ങളെ തട്ടിയതിനു ശേഷം ഡോക്ടർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇവരൊടൊപ്പമുണ്ടായിരുന്ന മിനിയുടെ മരുമകൾ രേഷ്മയ്ക്കും ചെറുമകൾ സാൻസ്കൃതിയ്ക്കും പരിക്കേറ്റു.
പ്രഗത്ഭ ഹോമിയോ ഡോക്ടറും പ്രഭാഷകയും എഴുത്തുകാരിയുമായ മിനി ഉണ്ണികൃഷ്ണൻ പുതിയവിള പട്ടോളിൽ പരേതനായ ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യയാണ്. മക്കൾ മീര, മുകുന്ദ്. മരുമക്കൾ: രഞ്ജിത്ത്, രേഷ്മ. ചെറുമകൾ : സാൻസ്കൃതി. സുനിലിന്റെ ഭാര്യ വിനു സുനിൽ. മക്കൾ : :ലക്ഷ്മി, അച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.