നവജാത ശിശുവിനെ മൂന്നു ലക്ഷം രൂപയ്ക്ക് വേണ്ടി വിറ്റ കാഞ്ഞിരം കുളം സ്വദേശിനി അറസ്റ്റിൽ

തിരുവനന്തപുരം: നവജാതശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തില്‍ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജു ആണ് അറസ്റ്റിലായത്. മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് യുവതി പിടിയിലായത്.

ഏപ്രിൽ ഏഴിനാണ് തൈക്കാട് സർക്കാർ ആശുപത്രിയില്‍ ജനിച്ച കുട്ടിയെ കരമന സ്വദേശികളായ ദമ്പതികള്‍ക്ക് യുവതി മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റത്. ഏപ്രിൽ 21-ന് സംഭവം പുറത്തുവന്നയുടൻ കുട്ടിയു‌ടെ മാതാവ് ഒളിവിലായിരുന്നു. സംഭവമറിഞ്ഞയുടൻ കുട്ടിയെ ദമ്പതികളുടെ പക്കൽ നിന്ന് പോലീസ് കുട്ടിയെ ഏറ്റെടുത്തിരുന്നു. നിലവിൽ കുട്ടി ശിശുക്ഷേമ സമിതിയുടെ സംര‍ക്ഷണയിലാണ്.

ഗർഭകാലത്തിന്‍റെ ഏഴാം മാസത്തിലാണ് യുവതി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ആ സമയത്ത് ആശുപത്രിയില്‍ നല്‍കിയത് കുട്ടിയെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമായിരുന്നു. വില്‍പ്പന നിശ്ചയിച്ചതിന് ശേഷം, കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നാണ് നിഗമനം.

സ്‌പെഷല്‍ ബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വിറ്റ വിവരം സ്ഥിരീകരിച്ചത്. കുട്ടിയെ വില്‍ക്കാന്‍ കരമന സ്വദേശിയായ സ്ത്രീയുമായി അഞ്ജു ധാരണയിലെത്തിയതിന്‍റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !