ആലപ്പുഴ: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ നാല്പത്തിയേഴുകാരന് 46 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി .
രണ്ടായിരത്തി പതിനഞ്ചിൽ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പാണ്ടനാട് വില്ലേജില്‍ തിരുമംഗലത്ത് ഹരികുമാറിനെയാണ് ആലപ്പുഴ സ്പെഷല്‍ കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്.
പതിനാറില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് 15 വര്‍ഷം, കുറ്റകൃത്യം ആവര്‍ത്തിച്ചതിന് 15 വര്‍ഷം, ഗര്‍ഭിണിയാക്കിയതിന് 15 വര്‍ഷം, ക്രിമിനല്‍ ഉദ്ദേശത്തോടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനു രണ്ടു വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ.
ഇവ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2,00,000 രൂപ നഷ്ടപരിഹാരമെന്ന നിലയില്‍ പ്രതി കുട്ടിക്കു നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷംകൂടി തടവുശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സീമ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.