യുകെ: ബ്രിട്ടനിലേക്കുള്ള മലയാളികളുടെ ഒഴുക്ക് നിലച്ചേക്കുമോ എന്ന ആശങ്കയുയര്‍ത്തി മാസ്റ്റേഴ്സ് പഠനത്തിനെത്തുന്നവര്‍ക്ക് ആശ്രിതരെ കൊണ്ടുവരാനുള്ള വിസ നല്‍കുന്നത് നിര്‍ത്തലാക്കുന്ന കാര്യം പരിഗണിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍.
ഒരു വര്‍ഷത്തെ മാസ്റ്റേഴ്സ് പഠനത്തിന് എത്തുന്നവര്‍ കുടുംബാംഗങ്ങളെ കൂടെ കൊണ്ടു വരികയും അവര്‍ ഏതെങ്കിലും ജോലിയില്‍ ഏര്‍പ്പെടുകയും പതിവാന്.
അതുകൊണ്ടു തന്നെയാണ് ഒരു വര്‍ഷത്തെ മാസ്റ്റേഴ്സ് പഠനത്തിനെത്തുന്നവര്‍ക്ക് ആശ്രിത വിസ നിഷേധിക്കുന്ന കാര്യം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യുക്കേഷന്‍, ഹോം ഓഫീസ്ം ധനകാര്യ മന്ത്രാലയം എന്നിവര്‍ പരിഗണിക്കുന്നത്.
ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകളുമായി ബന്ധപ്പെട്ട നിരവധി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടാണ് അവര്‍ അത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇത്തരം കോഴ്സുകള്‍ പരമാവധി ഒന്‍പത് മാസം മാത്രമേ നീണ്ടു നില്‍ക്കുകയുള്ളു. അതുകൊണ്ട് തന്നെ ഇത്തരമൊരു നടപടി വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതില്‍ നിന്നും തടയില്ല എന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഗൗരവമായ തീരുമാനങ്ങള്‍ ഉണ്ടാകണം എന്നു തന്നെയാണ് ഒരു മുതിര്‍ന്ന മന്ത്രിയുംഅഭിപ്രായപ്പെട്ടത്.
ഡേവിഡ് കാമറൂണിന്റെ കാര്യത്തില്‍ നെറ്റ് മൈഗ്രേഷന്‍ പതിനായിരങ്ങളിലെക്ക്ക് ഒതുക്കാന്‍ ലക്ഷ്യം ഇട്ടിരുന്നു. എന്നാല്‍, ആ ലക്ഷ്യത്തില്‍ നിന്നും വളരെയധികം വ്യതിചലിച്ചിരിക്കുകയാണ് ഇപ്പോള്‍ എന്നാണ് ആ മന്ത്രി പറഞ്ഞത്.
സാധാരണയായി ഉയര്‍ന്ന നിരക്കിലുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ധനകാര്യ വകുപ്പും, വിദ്യാര്‍ത്ഥികളുടെ ആശ്രിത വിസ റദ്ദാക്കുന്ന കാര്യത്തില്‍ യോജിപ്പ് പ്രകടിപ്പിച്ചു എന്നാണ് അറിയുന്നത്. വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയന്‍ കീഗനും സമാനമായ നിലപാടാണ് ഉള്ളത്.
നിയമപരമായ കുടിയേറ്റം വര്‍ദ്ധിക്കുന്നത് ബ്രിട്ടന്റെ തൊഴില്‍ സേനക്ക് കൂടുതല്‍ കരുത്തേകും എന്നതില്‍ സംശയമില്ല. എന്നാല്‍, രാഷ്ട്രീയമായി അത് തിരിച്ചടിക്കും. കുടിയേറ്റം ബ്രിട്ടനിലെ ഏറ്റവും വലിയ ഒരു രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്ന ഒരു സാഹചര്യം കൂടിയാണിത്.
ഇംഗ്ലീഷ് ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം കടുത്ത വിമര്‍ശനങ്ങളെ നേരിട്ടും തടയാനുള്ള കടുത്ത നടപടികളിലെക്ക് ഋഷി സുനക് കടക്കുന്നത് അത് അറിഞ്ഞു കൊണ്ടു തന്നെയാണ്.
അതുപോലെ പഠനം കഴിഞ്ഞും യു കെയില്‍ തുടരുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കി ആറു മാസത്തിനുള്ളില്‍ തൊഴില്‍ കണ്ടെത്താന്‍ ആയില്ലെങ്കില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് സ്റ്റഡി വിസ പിരീഡ് അനുവദിച്ചേക്കില്ല.
എന്നാല്‍, ഈ നിയമ നിര്‍ദ്ദേശത്തിന് വിദ്യാഭ്യാസ വകുപ്പ് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.