ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് അത്യാഹിത വിഭാഗങ്ങളില്‍ 23,000-ത്തിലധികം പേര് മരിച്ചുവെന്ന് ലേബര്‍ പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മരണനിരക്ക് വര്‍ധിച്ചതായി കാണിക്കുന്ന വിവരാവകാശ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ലഭിച്ച ഡാറ്റ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പുറത്തുവിട്ടു. 2022-ല്‍ ഇംഗ്ലണ്ടിലെ A&E കാലതാമസം കാരണം 23,000 രോഗികളുടെ മരണങ്ങള് സംഭവിച്ചിരിക്കാമെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന് മുമ്പ് പറഞ്ഞിരുന്നു.
എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ലേബറിന് നല്കിയ ഡാറ്റ കാണിക്കുന്നത് അത്യാഹിത വിഭാഗങ്ങളില്‍ ആകെ 23,316 ജീവനുകള്‍ നഷ്ടപ്പെട്ടതായയാണ്. ഇത് 2021-നേക്കാള്‍ 4,000-വും 2019-നേക്കാള്‍ 5,500-ഉം കൂടുതലാണ്. എ ആന്‍ഡ് ഇയിലെത്തുന്ന 95% രോഗികളെയും നാല് മണിക്കൂറിനുള്ളില്‍ കാണണമെന്ന് എന്‍എച്ച്എസ് ലക്ഷ്യത്തില്‍ പറയുന്നു.
എന്നാല്‍ 2015 ന് ശേഷം ഈ ലക്ഷ്യം നേടിയിട്ടില്ലെന്ന് ലേബര്‍ അവകാശപ്പെടുന്നു. 13 വര്‍ഷമായി ഭരിക്കുന്ന കണ്‍സര്‍വേറ്റീവുകള്‍ എന്‍എച്ച്എസിനെ ശരിയായി സ്റ്റാഫ് ചെയ്യുന്നതിനോ പരിഷ്ക്കരിക്കുന്നതിനോ ഉള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
പ്രധാനമന്ത്രി ഋഷി സുനക് എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നത് തന്റെ അഞ്ച് മുന്‍ഗണനകളില്‍ ഒന്നാക്കിയിരുന്നു, എന്നിരുന്നാലും ഇത് തിരഞ്ഞെടുക്കപ്പെട്ട നടപടിക്രമ വെയ്റ്റിംഗ് ലിസ്റ്റുകളില്‍ മാത്രമായി ഒതുങ്ങുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ”അസുഖകരമായ സത്യം ലേബര്‍ അധികാരത്തിലിരിക്കുന്നിടത്താണ്, എന്‍എച്ച്എസ് മോശമാകുന്നത്”ആരോഗ്യമന്ത്രി മരിയ കോള്‍ഫീല്‍ഡ് പറഞ്ഞു.
വെയില്‍സില്‍, 14 വര്‍ഷം മുമ്പ് അധികാരത്തില്‍ വന്നതിനുശേഷം കാത്തിരിപ്പ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ലേബര്‍ സ്ഥിരമായി പരാജയപ്പെടുകയും ഇംഗ്ലണ്ടിനെ അപേക്ഷിച്ച് ഉയര്‍ന്ന മരണനിരക്കിന് കാരണമാവുകയും ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.