ധാക്ക: മോക്ക ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് തെക്കുകിഴക്കൻ തീരങ്ങളിൽനിന്ന് ലക്ഷക്കണക്കിനാളുകളെ ഒഴിപ്പിക്കാനൊരുങ്ങി ബംഗ്ലാദേശ്. ലോകത്തിലെ ഏറ്റവും വലിയ രോഹിൻഗ്യൻ അഭയാർഥി ക്യാമ്പ് ഉൾപ്പെടുന്ന പ്രദേശമാണിത്.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ബംഗ്ലാദേശിലെ കോക്‌സ് ബസാറിനും മ്യാന്മറിലെ ക്യാവ്‌പ്യുവിനുമിടയിൽ മണിക്കൂറിൽ 160 കിലോമീറ്ററിനും 175 കിലോമീറ്ററിനുമിടയില്‍ വേഗത്തിൽ കാറ്റ് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്.
തീവ്രമായ ചുഴലിക്കാറ്റ് ബംഗ്ലാദേശിലെയും മ്യാന്മറിലെയും ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ബാധിക്കുമെന്ന് കരുതുന്നു. ദുരന്തനിവാരണ സേനയുടെ കണക്കനുസരിച്ച് ബംഗ്ലാദേശില്‍ അഞ്ചുലക്ഷത്തോളംപേരെ ഒഴിപ്പിക്കും.
ഇവർക്കായി 1500 ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. തീരദേശത്ത് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മ്യാന്മർ അധികൃതർ മുന്നറിയിപ്പുനൽകി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ഇന്ത്യയുടെ വിദൂര വടക്കുകിഴക്കൻ ഭാഗങ്ങളിലും ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.