വുര്‍സ്ബുര്‍ഗ് ∙ ജര്‍മനിയിലെ വുര്സ്ബുര്ഗിനടുത്ത് ബാഡ്നൊയെസ്റ്റാട്ട് റ്യോണ് ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്തിരുന്ന കണ്ണൂര്‍, അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല്‍ അനിമോള്‍ ജോസഫ് (44) അന്തരിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി പനി ബാധിച്ചിരുന്ന അനിമോളുടെ ആരോഗ്യനിലയില്‍ മാറ്റം വരികയും ശാരീരിക അസ്വസ്ഥതകള്‍ കൂടുതലായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെളുപ്പിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണം സമയത്ത് ലഭിക്കുകയും ചെയ്തു. എന്നാല്‍, രക്തത്തില്‍ ഉണ്ടായ അണുബാധ ക്രമാതീതമായി വർധിക്കുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു. ഭൗതികശരീരം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
മാര്‍ച്ച് ആറിനാണ് അനിമോള്‍ നഴ്സായി ബാഡ്നൊയെസ്റ്റാട്ട് റ്യോണ് ക്ലിനിക്കില്‍ ജോലിയ്ക്കായി എത്തിയത്. അനിമോളുടെ അപ്രതീക്ഷിത വിയോഗം ഇവിടെയുള്ള മലയാളി സമൂഹം പ്രത്യേകിച്ച് പുതുതായി കുടിയേറിയ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തി. നിരവധി മലയാളികള്‍ ഈ ക്ലിനിക്കിൽ ജോലി ചെയ്യുന്നുണ്ട്.സംസ്കാരം സ്വദേശത്ത് നടക്കും. ഈസ്റ്റർ അവധി ദിവസങ്ങളായതിനാല്‍ അതിനുള്ള നടപടിക്രമങ്ങള്‍ അടുത്ത ചൊവ്വാഴ്ചയേ തുടങ്ങാനാവു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഏകദേശം 5000 ത്തോളം യൂറോ ചെലവുണ്ടാകും. അതിനുള്ള നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.