തിരിവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ കേരള പൊലീസിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ പൊലീസ് സഹകരിക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്. പൊലീസിന്റെ പിഴവുകള്‍ അക്കമിട്ടു നിരത്തിയാണ് എന്‍ഐഎ റിപ്പോര്‍ട്ട്.
പ്രാഥമിക പരിശോധനകള്‍ വൈകിപ്പിച്ചത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാക്കില്‍ നിന്നും ലഭിച്ച ബാഗ് പരസ്യമായി പരിശോധിച്ചത് തെറ്റാണ്. പ്രതിയുടെ വൈദ്യ പരിശോധനയില്‍ ദൃശ്യമാധ്യമത്തിന് പ്രവേശനം നല്‍കിയത് പിഴവാണെന്നും തീവ്രവാദ കേസ് അന്വേഷണത്തിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ട്രെയിനിലും ട്രാക്കിലും പരിശോധന വൈകിപ്പിച്ചുവെന്നും ആരോപണമുണ്ട്. ട്രെയിനില്‍ സംയുക്ത പരിശോധന നടന്നില്ല. ബാഗ് ട്രാക്കില്‍ നിന്ന് ലഭിച്ചത് പിറ്റേന്ന് രാവിലെയാണെന്നും കേന്ദ്ര ഏജന്‍സികളുടെ റിപ്പോർട്ടില്‍ വിമര്‍ശിക്കുന്നു. പൊലീസ് സംഭവം ഗൗരവമായി എടുത്തില്ലെന്നും കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ് അവഗണിച്ചെന്നും കേന്ദ രഹസ്യാന്വേഷണ വിഭാഗവും കുറ്റപ്പെടുത്തി.
അതേസയം കേസിലെ പ്രതിയായ ഷാരൂക് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും. കരള്‍ സംബന്ധമായ അസുഖത്തിന്റെ തുടര്‍ ചികിത്സക്കായി ഷാരൂഖിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കും. ഇതിന് ശേഷമാകും തെളിവെടുപ്പ് ഉണ്ടാകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.