തിരുവനന്തപുരം: കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചുള്ള പ്രഖ്യാപനം ഈ മാസം 24ന് പ്രധാനമന്ത്രി നടത്തുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് തിരക്കിട്ട നീക്കമാണ് നടക്കുന്നത്.
തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലേക്കാണ് സർവീസ് പരിഗണിക്കുന്നത്. 16 ബോഗികളുളള തീവണ്ടിയാണ് കേരളത്തിലേക്കെത്തുക.വന്ദേ ഭാരത് ട്രെയിൻ ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ്‌ഓഫ് ചെയ്തേക്കും. ആദ്യഘട്ടത്തിലെ പരീക്ഷണ സർവീസ് ആരംഭിക്കുന്നത് തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെയാണ്.
വന്ദേഭാരത് ഓടിക്കണമെങ്കിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തുകയും സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തുകയും വേണം. പരീക്ഷണ ഓട്ടം തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കും തിരിച്ചും നടത്തേണ്ടതുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ചുളള റെയിൽവേ ബോർഡിന്റെയോ ദക്ഷിണ റെയിൽവേയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ഡിവിഷൻ അറിയിച്ചു.
റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണി അടുത്ത രണ്ടാഴ്ചകളിലായി നടത്തുമെന്നും അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണി നടത്തുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ പോകാനാവില്ലെന്നാണ് വിലയിരുത്തൽ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.