തൊടുപുഴ: ഒരു പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി ചാത്തനേറ് നടത്തിയ പതിനാലുകാരനെ നാട്ടുകാര്‍ പിടികൂടി. പോലീസ് എത്തിയെങ്കിലും പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയെ കേസ് എടുക്കാതെ വിട്ടു.
മണക്കാട് പഞ്ചായത്തിലെ പുതുപ്പരിയാരം ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവം. രണ്ടാഴ്ചയായി ഇവിടെയുള്ള ഒരു വീട്ടിലേക്ക് പതിവായി രാത്രി സമയത്ത് കല്ല് വന്ന് വീഴാന്‍ തുടങ്ങിയതോടെ ആദ്യം വീട്ടുകാരും പിന്നീട് നാട്ടുകാരും ചേര്‍ന്ന് ആളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു.
പല ദിവസവും രാത്രി 9 നും 12 നും ഇടയ്ക്കാണ് ചാത്തനേറ് നടന്നിരുന്നത്. എന്നാല്‍ വീടിന് നാശ നഷ്ടം ഒന്നും ഉണ്ടായില്ല. ചാത്തനേറ് നടത്തുന്നയാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വിവരം പോലീസിലും അറിയിച്ചു. രാത്രി പോലീസും ഈ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
അവസാനം കഴിഞ്ഞ ദിവസം രാത്രി കല്ലേറ് നടത്തിയ ആളെ നാട്ടുകാര്‍ ഉറക്കമിളച്ചിരുന്നന്ന് കയ്യോടെ പിടികൂടുകയായിരുന്നു. പോലീസ് എത്തിയെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് എടുക്കാനായില്ല. അവസാനം കൗണ്‍സിലിങ് നടത്തി ഏറുകാരനെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.