ഇടുക്കി: ഇടുക്കിയില്‍ ഏപ്രില്‍ 28 മുതല്‍ മേയ് 4 വരെ നടക്കുന്ന എന്റെ കേരളം മേളയുടെ പ്രചാരണാര്‍ത്ഥം ചുവടെ ചേര്‍ക്കുന്ന പ്രവൃത്തികള്‍ക്ക് സ്ഥാപനങ്ങള്‍ / വ്യക്തികള്‍ എന്നിവരില്‍ നിന്നും ഇനം തിരിച്ച ക്വട്ടേഷനുകള്‍ ജില്ലാ ഇൻഫർമേഷൻ ഓഫീസ് ക്ഷണിച്ചു. എല്ലാ പ്രവൃത്തികള്‍ക്കും ഡിസൈന്‍ തയ്യാറാക്കി നല്‍കും.
1. മള്‍ട്ടി കളര്‍ ക്ലോത്ത് ബാനര്‍ പ്രിന്റിങ് (ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ബാനര്‍ സ്ഥാപിക്കുന്ന ചെലവ് ഉള്‍പ്പടെ ) 6 x 3 ft സൈസിൽ 100 എണ്ണം .
2. ഔട്ട് ഡോര്‍ ഡിസ്പ്ലേ ബോര്‍ഡ് , തടി ഫ്രെയിമില്‍ ക്ലോത്ത്് പ്രിന്റിങ് ( ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്ന ചെലവ് ഉള്‍പ്പടെ ) 8 x 10 feet സൈസിൽ 100 എണ്ണം.
3. മള്‍ട്ടി കളര്‍ പ്രിന്റിങ് – Corrugated Cardboard ഡബിള്‍ സൈഡ് ലാമിനേഷന് സീലിംഗ് ( ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്ന ചെലവ് ഉള്‍പ്പടെ ) 84cm x 113cm , 500 എണ്ണം.
4. പോസ്റ്റര്‍ പ്രിന്റിങ് ,100 ജിഎസ്എം ആര്‍ട്ട് പേപ്പര്‍ മള്‍ട്ടി കളര്‍ അച്ചടി, ഡമ്മി വലുപ്പം ,10000 കോപ്പി
5. പ്രോഗ്രാം കാര്‍ഡ് ഫ്ളെയര്‍, ഡെമ്മി 1/8 , ഇരുപുറവും , 130 ജിഎസ്എം ആര്‍ട്ട് പേപ്പര്‍, മള്‍ട്ടി കളര്‍ അച്ചടി, 5000 കോപ്പി.
6. ബുക്ക് ലെറ്റ്, ഡെമ്മി 1/8 , പേജ് 12 , 130 ജിഎസ്എം ആര്‍ട്ട് പേപ്പര്‍, മള്‍ട്ടി കളര്‍ അച്ചടി, സെന്റര്‍ സ്റ്റേപ്ലിങ്, 500 എണ്ണം.
7. ഇടുക്കിയിലെ 5 താലൂക്കുകളിൽ 5 ദിവസം പ്രചാരണം നടത്തുന്നതിനായി 8 X 6 ft എല്‍ ഇ ഡി വാള് ഉള്‍പ്പെടുന്ന പ്രചാരണ വാഹനം. ഓഡിയോ സിസ്റ്റം , ഇന്ധനം , ഡ്രൈവറുടെ പ്രതിഫലം, താമസം , ഭക്ഷണം എന്നിവ ഉള്‍പ്പടെ.
നികുതി അടക്കമുളള തുകയാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷനുകള്‍ 2023 ഏപ്രില്‍ 19 ന് വൈകീട്ട് 4.30 വരെ സ്വീകരിക്കും. ഏപ്രില്‍ 19 ന് വൈകീട്ട് 5.00 ന് തുറക്കും.
ക്വട്ടേഷനുകള്‍ അയക്കേണ്ട വിലാസം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, പൈനാവ്, ഇടുക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 04862233036.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.