ഇടുക്കി: തൊടുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട പശ്ചിമബംഗാൾ സ്വദേശി രഞ്ജൻ ബർമാന്റെ സഹോദരൻ ബിനൽ ബർമാനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഇന്നലെയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രഞ്ജൻ ബർമാൻ മരിച്ചത്. ഹൃദയാഘാതമെന്നായിരുന്നു പൊലീസ് നിഗമനം.
എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ ആറ് വാരിയല്ലുകൾ തകർന്നതായി കണ്ടെത്തി. രഞ്ജന്റെ സഹോദരൻ ബിനൽ ബർമാനെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഞായറാഴ്ച രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്. രഞ്ജനെ ബിനൽ അടിക്കുകയും നിലത്തിട്ട് നെഞ്ചിൽ ചവിട്ടുകയും ചെയ്തു.
ബോധരഹിതനായ രഞ്ജനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമേ പരിക്കുകളില്ലാത്തതിനാൽ ഹൃദയാഘാതമെന്നായിരുന്നു ബിനൽ മറ്റുള്ളവരോട് പറഞ്ഞിരുന്നത്.ചികിത്സയിലിരിക്കെ രഞ്ജൻ മരിക്കുകയായിരുന്നു. തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.