ബെംഗളുരു: തായ്കൊണ്ടോ താരത്തിന്റെ കുളിമുറി ദൃശ്യഹങ്ങൾ വോളിബോൾ താരമായ യുവതി പകര്‍ത്തിയെന്ന പരാതിയിൽ കര്‍ണാടക പൊലീസ് കേസെടുത്തു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്തയയുടെ കര്‍ണാടകയിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. മാര്‍ച്ച് 28- ന് നടന്ന സംഭവത്തിൽ ജനഭാരതി പൊലീസാണ് കേസെടുത്തത്.
പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, പഞ്ചാബ് സ്വദേശിനിയായ തായ്കോണ്ടോ താരം വോളിബോൾ താരമായ മറ്റൊരു യുവതിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരിശീലനം കഴിഞ്ഞ് കുളിക്കുന്നതിനിടെ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയിൽ പെട്ടു. തോര്‍ത്തുകൊണ്ട് ശരീരം മറച്ച് പുറത്തേക്ക് വരികയും വീഡിയോ പകര്‍ത്തിയ തൊട്ടടുത്ത കുളിമുറിയുടെ ഡോറിൽ തട്ടി. രണ്ടുമൂന്ന് മിനുട്ടുകൾക്ക് ശേഷം വോളിബോൾ താരമായ യുവതി പുറത്തേക്ക് വന്നു.
ഇവരോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി തന്റെ കുറച്ച് ചിത്രങ്ങൾ മാത്രം കാണിച്ചു. ഡിലീറ്റ് ചെയ്ത ഫോൾഡര്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടതോടെ മൊബൈൽ നിലത്ത് എറിഞ്ഞുടയ്ക്കുകയും പിന്നീട് അതെടുത്ത് ഓടിപ്പോവുകയും ചെയ്തു. തുടര്‍ന്ന് പരിശീലകര്‍ ചോദ്യം ചെയ്തപ്പോൾ പൊട്ടിയ ഫോൺ കൈമാറുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.