ദുബായ്: പത്ത് വയസുകാരിയായ മകളെ ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച് ദുബായ് ക്രിമിനല്‍ കോടതി. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് മാതാവ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇവര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്.
വീട്ടുജോലിക്കാരനാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്. എന്നാൽ, യുവതി നിരന്തരം കുട്ടിയെ പീഡിപ്പിച്ചിരുന്നതായി വീട്ടുജോലിക്കാരന് പോലീസിനെ അറിയിച്ചതാണ് കേസില്‍ നിര്‍ണായകമായത്.
പോലീസ് ചോദ്യം ചെയ്യുമ്പോള്‍ രണ്ട് വയസുകാരിയായ മകള്‍ക്കൊപ്പമായിരുന്നു താനുണ്ടായിരുന്നതെന്നാണ് യുവതി മൊഴി നൽകിയത്. പിന്നാലെ വീട്ടുജോലിക്കാരനെതിരെ ആരോപണം ഉന്നയിച്ചതോടെ കേസില്‍ നിന്ന് രക്ഷപ്പെട്ടെതായി ഇവര്‍ കരുതി.
ഇതിനിടെ വീട്ടുജോലിക്കാരനെ പോലീസ് പിടികൂടി. പെണ്‍കുട്ടിയെ അമ്മ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി ജോലിക്കാരന് പോലീസിനോട് വ്യക്തമാക്കി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വീട്ടുജോലിക്കായും കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകുന്നതിനായും തന്നെ കൊണ്ടുവന്നതെന്നും ഇയാള്‍ അറിയിച്ചു.
കൊലപാതകം നടന്ന ദിവസം മകളെ അമ്മ മുറിയില്‍ പൂട്ടിയിടുന്നതിന് താന്‍ സാക്ഷിയാണെന്നും ഇയാള്‍ പോലീസിന് നല്കിയ മൊഴിയിൽ പറയുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.