കാപ്പാട്: നേരത്തെ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ ട്രെയിനില്‍ തീവെപ്പ് നടത്തിയ കേസിലെ പ്രതിയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
മംഗളൂരുവിലെ കോളേജില്‍ പോകാനായാണ് ആ സമയത്ത് അവിടെ എത്തിയതെന്നും സുഹൃത്താണ് തന്നെ സ്കൂട്ടറില്‍ വിളിക്കാനെത്തിയതെന്നുമായിരുന്നു വിദ്യാര്‍ഥിയുടെ പ്രതികരണം.
''ഞാന്‍ 12.15-ന്റെ ട്രെയിനിന് മംഗലാപുരത്തേക്ക് വരാന്‍ ഫ്രണ്ടിനെ കാത്തുനിന്നതാണ്. രാവിലെ ഞാന്‍ ഇവിടെ എത്തി, ക്ലാസ് കഴിഞ്ഞ് നോക്കുമ്പോള്‍ ഞാനാണ് ട്രെയിന്‍ കത്തിച്ചതെന്നാണ് പ്രചരിക്കുന്നത്. ഒരുകാര്യവുമില്ലാതെ എന്തൊക്കെയോ ആണ് പറഞ്ഞത്. ഞാന്‍ കാര്യം വീട്ടില്വിളിച്ചുപറഞ്ഞു. അവര്‍ കോണ്ടാക്ട് ചെയ്തിരുന്നു.ഫ്രണ്ട്സാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. എന്നെ കൊണ്ടുവിടാന്‍ വന്നവനും വീഡിയോ അയച്ചുതന്നിരുന്നു. ടെന്‍ഷനൊന്നും ആയില്ല. ഞാനല്ല ചെയ്തത്. അതിനാല്‍ ഞാന്‍ ടെന്‍ഷന്‍ അടിക്കേണ്ടല്ലോ''- വിദ്യാര്‍ഥി പറഞ്ഞു
പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്നാണ് മണിക്കൂറുകള്‍ക്ക് ശേഷം അന്വേഷണസംഘം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ഈ വിദ്യാര്‍ഥി പിന്നീട് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.