ഷാർജ: അൽ ബുഹൈറയിലെ 11-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടി മരിക്കുന്നതിന് മുമ്പ് ഇന്ത്യൻ പൗരൻ ഭാര്യയെയും രണ്ട് മക്കളെയും ഒരു ആൺകുട്ടിയെയും 4 വയസ്സുള്ള ഒരു ആൺകുട്ടിയെയും 8 വയസ്സുള്ള പെൺകുട്ടിയെയും കൊലപ്പെടുത്തി. ഇന്ത്യക്കാരനായ 30കാരനാണ് കൊല നടത്തിയ ശേഷം ചാടി മരിച്ചത്.
ഷാർജ പോലീസ് സംഭവം ഗൾഫ് ന്യൂസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്, ഇതിന് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമാണെന്നും അന്വേഷണം നടന്നുവരികയാണെന്നും പറഞ്ഞു.
ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. ഭാര്യയെയും എട്ട്, നാല് വയസുള്ള മക്കളെയും കൊലപ്പെടുത്തിയതായി കത്തെഴുതിവെച്ച ശേഷമാണ് ഇയാൾ ചാടിയത്. ഇന്ത്യക്കാരൻ കെട്ടിടത്തിൽനിന്ന് വീണതറിഞ്ഞയുടൻ പോലീസും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇയാളുടെ വസ്ത്രത്തിൽ നിന്ന് കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തെ കുറിച്ചും സംഭവത്തിലേക്ക് നയിച്ച കാരണത്തെകുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ആറുമാസമായി കുടുംബം ഇവിടെയാണ് താമസമെന്ന് സമീപവാസികൾ പറഞ്ഞു.
സംഭവം ഷാർജ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളുടെയും കുടുംബത്തിന്റെയും കൃത്യമായ വിലാസം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.