കൽപ്പറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തൊണ്ടർനാട് അരിമല കോളനിയിൽ ഇന്നലെ രാത്രിയാണ് നാലംഗ സായുധ സംഘമെത്തിയത്. സംഘം തങ്ങളുടെ ആശയ പ്രചാരണ ലഘുലേഖകൾ വിതരണം ചെയ്തു. രാത്രി ഒമ്പത് മണിയോടെ സംഘം അരിമല കോളനിയിൽ താമസിക്കുന്ന വനം വകുപ്പ് വാച്ചർ ശശിയുടെ വീട്ടിലാണ് എത്തിയത്.
ശശിയുടെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയാണ് മാവോയിസ്റ്റുകൾ ആശയ പ്രചാരണ ലഘു ലേഖകൾ വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ചത്. ഉണ്ണിമായ, ചന്ദ്രു, സുന്ദരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് സൂചന. വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം നൽകണമെന്നും മറ്റുമാണ് സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മറ്റിയുടെ പേരിലുള്ള ലഘുലേഖയിലുള്ളത്. പാവപ്പെട്ട ആദിവാസികളെ വഞ്ചിക്കരുതെന്നും ഭരണകൂടത്തിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെയും തട്ടിപ്പിനെതിരെ ജനങ്ങൾ, ആദിവാസികൾ പോരാടണമെന്നും ലഘുലേഖകളിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.