തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ ചികിത്സിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ. ബൈക്ക് അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച മഞ്ച പേരുമല സ്വദേശി രഞ്ജിത് ലാലിനെയാണ് സെക്യൂരിറ്റി ജീവനക്കാരൻ ചികിത്സിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെ നിരവധി പേർ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.എന്നാൽ, പരിക്കേറ്റു വന്ന ആളെ വിദഗ്‌ദ്ധ ചികിത്സ നൽകിയ ശേഷം സെക്യൂരിറ്റി ജീവനക്കാരൻ സഹായിച്ചെന്ന് ആണ് അധികൃതർ പറയുന്നത്.
ഇതിന് മുന്‍പും നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഫാനുകൾ പ്രവർത്തന രഹിതമായ സർജറി വാർഡിലേക്ക് വീട്ടിൽ നിന്ന് ഫാനെത്തിച്ച രോഗിയിൽ നിന്ന് വൈദ്യുതി ചാർജ് വാങ്ങിയിരുന്നു. ടേബിൾ ഫാൻ ഉപയോഗിച്ചതിന് വാടക ഇനത്തിൽ രണ്ട് ദിവസത്തേക്ക് 100 രൂപയാണ് ഇവർ വാങ്ങിയത്. ഇതും വലിയ വിവാദത്തിലേക്ക് വഴി വെച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.