കോട്ടയം;തീക്കോയി വെള്ളികുളം കടപ്പാക്കൽ വീട്ടിൽ മാത്യു മകൻ ബിജോയ് മാത്യു (44) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ വൈകിട്ട് പൂവത്തോട് സ്വദേശിയായ ജോബിയിൽ നിന്നും പാട്ടത്തിന് എടുത്ത സ്ഥലത്തിന്റെ പണമിടപാട് ആവശ്യത്തിനായി ഇയാളുടെ വീട്ടിൽ എത്തുകയും തുടർന്ന് അവിടെ വച്ച് ജോബിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ജോബിയെയും വീട്ടുകാരെയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
ഇത് കണ്ട് തടയാൻ എത്തിയ അയൽവാസികളായ സ്ത്രീകളെയും ഇയാൾ കത്തികൊണ്ട് ആക്രമിച്ചു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി. എൽ, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, റോയി വി.എം, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.