കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിർമിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂർ റിപ്പോർട്ടർ സാനിയോ മനോമിയെ പൊലീസ് ചോദ്യംചെയ്തു. സിറ്റി പൊലീസ് കമീഷണർക്കു ലഭിച്ച പരാതിയിൽ കണ്ണൂർ ഇൻസ്പെക്ടർ ബിനുമോഹനും സംഘവുമാണ് ചൊവ്വാഴ്ച പകൽ സാനിയോ താമസിക്കുന്ന താണയിലെ വീട്ടിലെത്തി ചോദ്യംചെയ്തത്.കണ്ണൂരിലെ സ്കൂളിൽ പഠിച്ചിരുന്ന പെൺകുട്ടിയുടെ അഭിമുഖം ആരാണ് ആദ്യം തയ്യാറാക്കിയത്,
ഈ വിവരങ്ങൾ പോക്സോ കേസ് അന്വേഷിക്കുന്ന കോഴിക്കോട് വെള്ളയിൽ പൊലീസിനു കൈമാറും. ഇതോടെ ആദ്യ അഭിമുഖത്തിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് വ്യാജ അഭിമുഖം സൃഷ്ടിച്ചവർക്ക് കുരുക്ക് മുറുകി.ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനായി മാറിനിൽക്കാൻ കണ്ണൂർ ബ്യൂറോയിലെ ജീവനക്കാർക്ക് ചാനൽ മേധാവികൾ കർശ്ശന നിർദ്ദേശം നൽകിയിരുന്നു. സാനിയോയെ മൊഴിയെടുക്കാൻ വിളിപ്പിച്ചെങ്കിലും അസൗകര്യം അറിയിച്ചു. തുടർന്നാണ് പൊലീസ് വീട്ടിലേക്ക് പോയത്. വ്യാജ വീഡിയോ നിർമ്മിച്ച പ്രതികളിലൊരാളായ നൗഫൽ ബിൻ യൂസഫിനെ കണ്ടെത്താനായില്ല. ബ്യൂറോയിലും വീട്ടിലുമില്ലെന്നാണ് പൊലീസിന് ലഭിച്ച മറുപടി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.