മങ്കൊമ്പ്: കാവാലം പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. പ്രദേശത്തെ വീടുകളുടെ മതിലുകളിൽ കറുത്ത പെയിന്റ് ഉപയോഗിച്ച് കത്രിക അടയാളങ്ങൾ പതിപ്പിച്ചതാണ് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നത്. കാവാലം കുന്നുമ്മ തട്ടാശേരി-സിഎംഎസ് റോഡിലെ നിലവുന്തറ പ്രദേശത്തെ മൂന്നു വീടുകളുടെ മതിലുകളിലാണ് കത്രികയുടെ അടയാളം പതിക്കപ്പെട്ടിരിക്കുന്നത്.
സഖറിയാസ് നിലവന്തറ, മുട്ടുങ്കൽ ടോജോ, കൊച്ചുപടാരത്ത് ബേബിച്ചൻ എന്നിവരുടെ വീടുകളുടെ മതിലുകളിലാണ് കത്രിക ചിഹ്നം പതിച്ചിരിക്കുന്നത്. മൂന്ന് ദിവസം മുൻപാണ് സംഭവം. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സാമൂഹ്യവിരുദ്ധരാണ് ഇതിനു പിന്നിലെന്നാണ് പോലീസ് ഭാഷ്യം. ആശങ്ക വേണ്ടെന്നും പ്രദേശത്തു പട്രോളിംഗ് കൂടുതൽ ശക്തമാക്കിയതായും പോലീസ് നാട്ടുകാരെ അറിയിച്ചു.
അടയാളങ്ങൾ കണ്ടതിനെത്തുടർന്നു പല കഥകളും നാട്ടിൽ പറന്നു. നേരത്തെ മറുനാടൻ മോഷ്ടാക്കളും മറ്റും പകൽ നാട്ടിൽ ചുറ്റിയടിച്ചു നടന്നിട്ടു രാത്രി മോഷണം നടത്താൻ ലക്ഷ്യമിടുന്ന വീടുകളിൽ അടയാളങ്ങൾ ഇട്ടിട്ടുപോകുന്ന രീതിയുണ്ടെന്ന വാർത്തകളുമായി ആളുകൾ ഈ സംഭവത്തെയും കൂട്ടിയിണക്കി. ഇതോടെ ഭയവും വർദ്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.