അവിവാഹിതര്‍ക്കും കുട്ടികളാകാം; ജനന നിരക്ക് കുറഞ്ഞതോടെ ഇളവുമായി ചൈന

ജനനനിരക്ക് വന്‍തോതില്‍ ഇടിഞ്ഞതിന് പിന്നാലെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ചൈന. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിചുവാനില്‍ അവിവാഹിതര്‍ക്ക് കുട്ടികളുണ്ടാവുന്നതിന് നിയമപരമായ അവകാശം നല്‍കി. ഇവര്‍ക്ക് വിവാഹിതരായ ദമ്പതികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും. ആറ് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ജനസംഖ്യയില്‍ വലിയ കുറവ് രേഖപ്പെടുത്തിയത്. 

2019-ലെ ചട്ട പ്രകാരം വിവാഹിതരായവര്‍ക്ക് മാത്രമാണ് കുട്ടികളെ പ്രസവിക്കാനും വളര്‍ത്താനും അനുമതി. പുതിയ ഇളവ് നിലവില്‍ വന്നതോടെ അവിവാഹിതര്‍ക്ക് കുട്ടികളുണ്ടാകുന്നതില്‍ നിയമതടസ്സങ്ങള്‍ നീങ്ങും. വിവാഹ നിരക്കിലും ജനന നിരക്കിലും ചൈന ഇടിവ് നേരിടുന്ന സമയത്താണ് പുതിയ തീരുമാനം. ഈ ഇളവ് ഫെബ്രുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരും. 

കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്ന അവിവാഹിതര്‍ സിചുവാന്‍ ഭരണകൂടത്തില്‍ രജിസ്റ്റര്‍ ചെയ്യണം. അവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്ന കുട്ടികളുടെ എണ്ണത്തിനും പരിധിയില്ല. ദീര്‍ഘകാലവും സന്തുലിതവുമായ ജനസംഖ്യാ വികസനം പ്രോത്സാഹിപ്പിക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് സിചുവാന്‍ ഹെല്‍ത്ത് കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇതുവരെ, രണ്ട് കുട്ടികള്‍ വരെ ആഗ്രഹിക്കുന്ന വിവാഹിതരായ ദമ്പതികള്‍ക്ക് പ്രാദേശിക അധികാരികളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രസവാവധി സമയത്ത് അവരുടെ ശമ്പളം ലഭിക്കും. ചൈനയുടെ ജനസംഖ്യാപരമായ മാന്ദ്യത്തിന്റെ ഭൂരിഭാഗവും 1980 നും 2015 നും ഇടയില്‍ അടിച്ചേല്‍പ്പിച്ച ഒറ്റ കുട്ടി നയത്തില്‍ നിന്നാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !