മാനന്തവാടി: രണ്ടു ദിവസം മുമ്പ് വയനാട്ടില്‍ കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലാക്കാവ് വടക്കേ തലത്തില്‍ ത്രേസ്യ (സുജി-38) യാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ യുവതിക്ക് വേണ്ടി തെരച്ചില്‍ നടന്നുവരികയായിരുന്നു. ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ തുടരുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
തേസ്യയുടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭര്‍ത്താവ്: വിനീഷ് ജോസ്. മക്കള്‍: അല്‍ജിന്‍ ജോസ് ജോസഫ്, അല്‍ജിയ റോസ്, ആന്‍ സേവ്യര്‍.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ഫൈറ്റ്ചെയ്തു ജീവിക്കു. ഈ സമയവും കടന്നുപോകും. ഡൈലി മലയാളി ന്യുസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.