കാമുകിയുടെ മുൻകാമുകനെ കൊന്ന് ഹൃദയം മുറിച്ചെടുത്ത് കാമുകിക്ക് ഫോട്ടോ അയച്ച് കൊടുത്ത സൈക്കോ കാമുകൻ’:ഞെട്ടി സുഹൃത്തുക്കൾ

 ഹൈദരാബാദ്: കാമുകിയുടെ മുൻ കാമുകനെ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹൈദരാബാദ് സ്വദേശിയായ നവീൻ ആണ് കൊല്ലപ്പെട്ടത്. പ്രതി കൃഷ്ണ പോലീസിന് മുന്നിൽ കീഴടങ്ങി. കാമുകി ചതിച്ചത് കൊണ്ടാണ് അവളുടെ മുൻകാമുകനെ താൻ കൊലപ്പെടുത്തിയതെന്നായിരുന്നു കീഴടങ്ങിയ കൃഷ്ണയുടെ മൊഴി.

കൃഷ്ണയും നവീനും സുഹൃത്തുക്കളായിരുന്നു. ഇവർക്ക് രണ്ട് പേർക്കും ഒരു പെൺകുട്ടിയെ ആയിരുന്നു ഇഷ്ടം. ഇവർ പഠിച്ച അതേ കോളജിലാണ് പെൺകുട്ടിയും പഠിച്ചത്. എന്നാൽ നവീൻ ആദ്യം പ്രണയം തുറന്നു 


പറയുകയും പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് കൃഷ്ണ പ്രണയാഭ്യർത്ഥന നടത്തുകയും പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ചെയ്തു.

ബ്രേക്ക് അപ്പ് ആയിട്ടും പെൺകുട്ടി നവീനുമായുള്ള ബന്ധം തുടർന്നു. സുഹൃത്താണെന്നായിരുന്നു പെൺകുട്ടി പറഞ്ഞിരുന്നത്. നവീൻ പെൺകുട്ടിക്ക് മെസേജും കോളുകളും ചെയ്യുന്നത് കൃഷ്ണ കാണാനിടയായി. ചോദ്യം ചെയ്തപ്പോൾ വേർപിരിഞ്ഞാൽ സുഹൃത്തുക്കൾ ആയി ഇരിക്കാൻ കഴിയില്ലേ എന്നായിരുന്നു പെൺകുട്ടി കൃഷ്ണയോട് ചോദിച്ചത്. ഇത് കൃഷ്ണയെ പ്രകോപിപ്പിച്ചു. ഫെബ്രുവരി 17ന് അബ്ദുള്ളപൂരിൽ മദ്യപിക്കുന്നതിനിടെ നവീനും കൃഷ്ണയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് കൃഷ്ണ നവീനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് പിന്നാലെ യുവാവിന്റെ കഴുത്തറുക്കുകയും ഹൃദയവും സ്വകാര്യ ഭാഗങ്ങളും നീക്കം ചെയ്യുകയും ചെയ്തു. ഒപ്പം, കൈവിരലുകൾ മുറിച്ച് മാറ്റുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം, പ്രതി പോലീസ് സ്റ്റേഷനിൽ സ്വയമേവ കീഴടങ്ങുകയായിരുന്നു. നവീനെ കൊലപ്പെടുത്തിയ ശേഷം അറുത്തുമാറ്റിയ ശരീരത്തിന്റെ ചിത്രങ്ങൾ കൃഷ്ണ തന്റെ കാമുകിക്ക് വാട്സ്ആപ്പിൽ അയച്ചു നൽകി. ആദ്യം അയച്ച് നൽകിയത് ഹൃദയത്തിന്റെ ഫോട്ടോ ആയിരുന്നു. ഞെട്ടിപ്പോയ പെൺകുട്ടി പിന്നാലെ വിവരം പോലീസിനെ അറിയിച്ചു. ഇതോടെ ഒളിവിൽ പോയ കൃഷ്ണ ഫെബ്രുവരി 24 ന് പൊലീസിന് മുന്നിൽ കീഴടങ്ങി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !